*മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട ബി പി എല്‍ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് തുടര്‍പഠനം തടസ്സമില്ലാതെ പോകുന്നതിനായി കേരള സര്‍ക്കാരിന്റെ സ്നേഹപൂര്‍വ്വം പദ്ധതിയിലേക്ക് അപേക്ഷ നല്‍കേണ്ട സമയമായിരിക്കുന്നു . അച്ഛനോ അമ്മയോ മരിച്ചു പോയിട്ടുള്ള പ്രൊഫെഷണല്‍ കോഴ്സ് അടക്കമുള്ള ഡിഗ്രി തല കോഴ്സുകള്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതി ആണ് സ്നേഹപൂര്‍വ്വം - പദ്ധതി.
1 മുതൽ 5 വരെ ക്ലാസ്സ്‌ നു 300 രൂപ 6 മുതല്‍ 10 വരെ ക്ലാസ്സ്‌ നു 500 രൂപ +1 മുതല്‍ +2 വരെ ക്ലാസ്സ്‌ നു 1000 രൂപ എന്നീ ക്രമത്തിലാണ് സ്കോളര്‍ഷിപ്പ് നല്കുന്നത്. ഇതിലേക്ക് അപേക്ഷിക്കുവാന്‍ ഉള്ള അപേക്ഷ ഫോമും നിര്‍ദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും
എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി Make Money Online : http://ow.ly/KNICZ
ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കേണ്ട വാര്‍ത്തകളും മാറ്ററും kstfront@gmail.com എന്ന വിലാസത്തില്‍ അയയ്ക്കുക

27 Apr 2014

എസ്.എസ്.എല്‍.സി : 'സേ' പരീക്ഷ

എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയിറിങ് ഇംപയേര്‍ഡ്), ടി.എച്ച്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (സ്‌പെഷ്യല്‍ സ്‌കൂള്‍), എ.എച്ച്.എസ്.എല്‍.സി പരീക്ഷ റഗുലര്‍ വിഭാഗത്തില്‍ എഴുതി ഏതെങ്കിലും രണ്ട് വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതു കാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേഡ് മെച്ചപ്പെടുത്തുന്നതിനായി നിബന്ധനകള്‍ക്ക് വിധേയമായി 'സേ' പരീക്ഷ നടത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു. ബന്ധപ്പെട്ട അധ്യയനവര്‍ഷത്തില്‍ മാര്‍ച്ചില്‍ റഗുലര്‍ പരീക്ഷ എഴുതി ഏതെങ്കിലും രണ്ടു വിഷയങ്ങള്‍ക്ക് കുറഞ്ഞത് ഡി+ ഗ്രേഡെങ്കിലും ലഭിക്കാത്തതുകാരണം ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് 'സേ' പരീക്ഷ എഴുതുന്നതിന് അര്‍ഹത. രണ്ടു പേപ്പറുകള്‍ക്ക് ഐ.റ്റി. തീയറി പരീക്ഷ ഉള്‍പ്പെടെ ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ എഴുതാന്‍ സാധിക്കാതെ വന്ന റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്കും 'സേ' പരീക്ഷ എഴുതാം. വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയ സെന്ററില്‍ അപേക്ഷ നല്‍കാം. എസ്.എസ്.എല്‍.സി/ടി.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലത്തിന്റെ കമ്പ്യൂട്ടര്‍ പ്രിന്റൗട്ട് ഉപയോഗിച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഗള്‍ഫ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ ഏതെങ്കിലും സേ പരിക്ഷാ കേന്ദ്രങ്ങളില്‍ അപേക്ഷിക്കാം. 'സേ' പരീക്ഷയ്ക്ക് പുനര്‍ മൂല്യനിര്‍ണ്ണയം അനുവദിക്കില്ല. മാര്‍ച്ചിലെ പൊതുപരീക്ഷയില്‍ പരീക്ഷാര്‍ത്ഥിത്വം റദ്ദുചെയ്തവര്‍ക്ക് പരീക്ഷയ്ക്ക് അര്‍ഹതയില്ല. ബന്ധപ്പെട്ട അധ്യയന വര്‍ഷത്തിലെ മാര്‍ച്ചിലെ പൊതുപരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരില്‍ അപകടം, ഗുരുതരമായ രോഗം, പിതാവ്/മാതാവ്/സഹോദരങ്ങള്‍ എന്നിവരുടെ മരണം എന്നീ കാരണങ്ങളാല്‍ പരീക്ഷയെഴുതാനോ പൂര്‍ത്തിയാക്കാനോ കഴിയാത്തവരുണ്ടെങ്കില്‍ രണ്ടില്‍ കൂടുതല്‍ പേപ്പര്‍ എഴുതുന്നതിന് അനുവാദമുണ്ടായിരിക്കും. ഇതിനായി വില്ലേജ് ഓഫീസര്‍/അംഗീകൃത ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. 'സേ' പരീക്ഷയ്ക്ക് ഒരു വിഷയത്തിന് നൂറ് രൂപാ നിരക്കില്‍ ഫീസ് ഈടാക്കും.

No comments:

Post a Comment

അഭിപ്രായം പങ്കവെയ്ക്കൂ